1 സ്വർഗ്ഗീയപിതാവേ നിൻ തിരുഹിതം
സ്വർഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേ
നിൻഹിതം ചെയ്തോനാം നിൻ സുതനെപ്പോലെ
ഇന്നു ഞാൻ വരുന്നേ നിൻഹിതം ചെയ്‌വാൻ
എൻ ദൈവമേ നിന്നിഷ്ടം ചെയ്യുവാൻ
വന്നീടുന്നെ ഞാനിന്നു മോദമായ്
എന്റെ ഇഷ്ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്ടം എന്നിൽ പൂർണ്ണമാക്കണെ
2 നന്മയും പൂർണ്ണപ്രസാദവുമുള്ള
നിൻഹിതമെന്തെന്നു ഞാനറിയുവാൻ
എൻ മനം പുതുക്കി മാറിടുന്നു നിത്യം
നിന്ദ്യമാണെനിക്കീ ലോക ലാവണ്യം;-
3 ഞാനവനുള്ളം കയ്യിലിരിക്കയാൽ
ആരുമില്ലെനിക്കു ദോഷം ചെയ്യുവാൻ
ഇന്നെനിക്കു വന്നു നേരിടുന്നതെല്ലാം
തൻ ഹിതമാണെന്നു ഞാനറിയുന്നു;-
4 എൻ തലയിലെ മുടികളുമെല്ലാം
നിർണ്ണയമവനെണ്ണിയറിയുന്നു
ഒന്നതിൽ നിലത്തു വീണിടേണമെങ്കിൽ
ഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ;-
5 യേശുക്രിസ്തുവിൻ ശരീരയാഗത്താൽ
ഉള്ളയിഷ്ടത്തിൽ ഞാൻ ശുദ്ധനായ്ത്തീർന്നു
ദൈവഇഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ
പൂർണ്ണ സഹിഷ്ണത ഏകണെ പ്രിയാ;-
6 ആരുമറിയാത്ത ശ്രേഷ്ഠഭോജനം
ഞാൻ ഭുജിച്ചു നിത്യം ജീവിച്ചിടുന്നു
എന്റെ രക്ഷകന്റെ ഇഷ്ടമെല്ലാം ചെയ്തു
വേല തികയ്ക്കുന്നതെന്റെ ആഹാരം;-
7 എന്റെ കഷ്ടങ്ങൾ ദൈവം തരുന്നതാം
എന്റെ പ്രാണനെ ഞാൻ യാഗമാക്കുന്നു
എന്നെ തകർത്തിടാൻ താതനിഷ്ടമെങ്കിൽ
തൻ ഹിതമെന്നിൽ സമ്പൂർണ്ണമാകട്ടെ;-
Sworgeeya Pithaave Nin Thiru Hitam
Sworgahile Pole Bhoovil Aakkane
Nin Hitham Cheithonam Nin Suthane Poley
Innu Njan Varunne Nin Hitham Cheivaan
1 En Deivame Ninnishtam Cheyyuvaan
Vaneedunne Njaninnu Mothammai
Ente Eshtam Onnum Venda Priyane
Ange Eshtam Ennil Poornamaakane
2 Nanmayum Poorna Prasathavumulla
Than Hithamenthennu Njanariyuvaan
En Manam Pudukki Marridunne Nithyam
Ninnyamanekki Loga Lavanyam
3 Njanavanullam Kayyilirikkayaal
Aarumilenikku Dhosham Cheyyuvan
Ennenikkuvannu Neridunnathellam
Nin Hitham Aanennu Njanariyunnu
4 En Thalyile Mudigalumellam
Nirnayamavannenni Yariyunnu
Onnathil Nilathu Veenidanamengil
Unnathanarinje Sadhyamayidu
5 Yesu Christhuvin Sareera Yagathil
Ulla Eshtathil Njan Suthanaai Theernnu
Deiva Eshtam Cheithu Vakdhatham Prbhippan
Purna Sahishnatha Egane Priya
6 Aarumariyatha Sreshtta Bhojanam
Njan Bhujichu Nithyam Jeevichidunnu
Ente Rakshakante Eshttamellam Cheithu
Vela Thigaikkunnathente Aaharam
7 Ente Kashtangal Daivam Tharunnathal
Ente Pranane Than Yaga Makkunnu
Enne Thakarthidan Thathanishtamengkil
Than Hithamennil Sampurnna Maakatte;-
പെന്തെക്കോസ്തു പ്രസ്ഥാനത്തിലെ ആദിമ പ്രവർത്തകന്മാരിൽ ഒരാളായ അദ്ദേഹത്തെ പി.പി.അച്ചായൻ എന്നും പ്രായമുള്ളവർ കുഞ്ഞുഞ്ഞ് എന്നും വിളിച്ചിരുന്നു. തന്റെ അയൽവാസിയും സമപ്രായക്കാരനും, തന്റെ സ്നേഹി തനുമായ കുഞ്ഞൂഞ്ഞ് എന്നു പേരായ ആൾ ചില ദിവസങ്ങൾ രോഗിയായി കിടന്നു പെട്ടെന്ന് മരിച്ചു. മരണസമയത്ത് താൻ ഇപ്രകാരം പറഞ്ഞത് കേട്ടു. "കറുത്ത രണ്ടാളുകൾ എന്നെ കയറുകൊണ്ട് ബന്ധിച്ചു താഴോട്ടു വലിക്കു ന്നു. അടിവശം കാണാൻ കഴിയാതെ ഒരു വലിയ കുഴി തുറന്നു കിടക്കുന്നു. യേശുവിനെ കാണുവാൻ എനിക്ക് കഴിയുന്നില്ല. ഇരുട്ട് എന്നെ മൂടുന്നു.എനിക്ക് വലിയ ഭയം തോന്നു. ഇത്രയും പറഞ്ഞ് താൻ മരിച്ചു
. ആ സമയം അദ്ദേഹത്തിൻ്റെ ഇളയകുട്ടികളും കൂട്ടമായി നിലവിളിച്ചു. ഇതു കണ്ട് ഭയപ്പെട്ട് തന്റെ ആത്മരക്ഷ കൂടി ആഗ്രഹിച്ച് താനും ദൈവത്തോട് നിലവിളിച്ചു പ്രാർത്ഥിച്ചു. ആ ദിവസം മുതൽ ആകസ്മികമായി താനും ഒരുനാൾ മരിക്കുമല്ലോ എന്ന ചിന്താഭാരത്താൽ എന്നെ രക്ഷിക്കേണമേ കർത്താവേ എന്ന് പ്രാർത്ഥിച്ചു. ലോകത്തിലെ ക്ഷണി കമായ ജീവതത്തെ താൻ ഗ്രഹിച്ചു. ഒരു ദിവസം താൻ ഉപവസിച്ചു പ്രാർത്ഥിച്ചു. പകലും രാത്രിയും മുട്ടിന്മേൽ നിന്നു കരഞ്ഞ് പ്രാർത്ഥിച്ചു ഇന്നു രാത്രി ഞാൻ മരിച്ചാൽ നരകത്തിലല്ലേ പോകുകയുള്ളൂ. എന്നോട് കരുണ തോന്നണമേ എന്ന് ബലമില്ലാതാകുവോളം നിലവിളിച്ചു പ്രാർത്ഥിച്ചു. അപ്പോൾ താൻ ആത്മവിവശതയിലായി. ഈ സമയം യേശു എന്നേ കർത്താവ് ത്താവ് തൻ്റെ അടുക്കലേക്കു വരുന്ന കാഴ്‌ച താൻ കണ്ടു. യേശു തന്നോട് 'ഞാൻ നി നിന്നെ എൻ്റെ വേലയ്ക്കായി വിളിച്ചിരിക്കുന്നു. ലോക ജോലിയിൽ ഏർപ്പെടാതെ എൻ്റെ വേലയിൽ മാത്രം മുഴുകിയിരിക്കേണം. ഏലിയാവിനെ പോറ്റിയതുപോലെ ഞാൻ നിന്നെ പുലർത്തും. നീ ഒരു ഏകാന്ത സ്ഥലത്തിരുന്ന പ്രാർത്ഥിക്കണം. അവിടെ ഞാൻ നിനക്കു പ്രത്യക്ഷനാകും എന്നു പറഞ്ഞു. ആ നിമിഷം പ്രാർത്ഥിപ്പാനുള്ള ഒരു പുതു ശക്തി തനിക്ക് ലഭിച്ചു. ശൈശവപ്രായം മുതൽ തന്നിലുണ്ടായ ദുഃസ്വ ഭാവങ്ങളെ എല്ലാം ഏറ്റു പറഞ്ഞ് നേരം പുലരും വരെ പ്രാർത്ഥിച്ചു.
കർത്താവിൻ്റെ ദർശ ർശനം ലഭിച്ചശേഷം സകലവും വിട്ട് സുവിശേഷവേലയ് യ്ക്കായി യി ഇറങ്ങി ഏഴ് വർഷക്കാലം ഐ.പി.സിയിലും തുടർന്ന് 22 വർഷക പ്പക്കാലം സി.പിഎം ലും ചേർന്ന് പ്രവർത്തിച്ചു. 1959-1963 വരെ ലണ്ടനിലും ഫ്രാൻസിലും സി.പി.എം പാസ്റ്ററായി സേവനം അനുഷ്ഠിച്ചു. 1963-ൽ അമേരിക്കയിലെ ടെക്സാസ് സ്റ്റേറ്റിലുള്ള സൺസെറ്റ്സ്‌കൂൾ ഓഫ് പ്രീച്ചിംഗ് എന്ന കോളേജിൽ നിന്നും ബിരുദമെടുത്തു
ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കൊട്ടാരക്കര, ചെങ്ങന്നൂർ, പത്തനംതിട്ട, പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ ശുശ്രൂഷകനായിരുന്നു.
ക്രൈസ്തവ ലോകത്തിന് വിശിഷ്യാ വിശ്വാസികൾക്ക് ആരാധനകളിലും മാത്രമല്ല ജീവിതത്തിന്റെ ഭാരമേറിയ ഏതവസരങ്ങളിലും ആശ്വാസത്തിന്റെ പുതിയ വെളിച്ചം നല്‌കുന്ന പ്രസിദ്ധമായ അനേക ഗാനങ്ങൾ പാസ്റ്റർ പി മാത്യൂവിന്റെ തൂലികയിൽ കൂടി പുറത്തുവന്നിട്ടുണ്ട്. ആയതിൽ ചിലത് അതിന്റെ പശ്ചാത്തലത്തോടുകൂടി ഇവിടെ കുറിയ്ക്കട്ടെ
പത്തനംതിട്ടയിൽ ശുശ്രൂഷിക്കുന്ന ലത്ത് ദൈവകല്പനകളെ പ്രമാ ണിക്കാതെ കർത്തൃമേശ എടുത്ത ബിസിനസ്സുകാരായ രണ്ടുപേർ രോഗിക ളായി വിശ്വാസഭവനത്തിൽ തന്നെ കിടപ്പിലായി. പ്രാർത്ഥനയാൽ നാലുദിവ സത്തിനു ശേഷം ഒരാൾ സുഖം പ്രാപിച്ചു. അദ്ദേഹത്തെ വീട്ടിൽ കൊണ്ടാ ക്കുവാൻ പോയ വഴിയിൽ ഹൃദയത്തിൽ ദൈവം നല്കിയ വരികളാണ്.
“എനിയ്ക്കായ് ഒരുത്തമ സമ്പത്ത്
സ്വർഗ്ഗ രാജ്യത്തിലൊരുക്കുന്നതാൽ..." എന്ന ഗാനം
കഷ്ടതയുടെ തീച്ചുളയിൽ കൂടെ കടന്നുപോയ കാലയളവായിരുന്നു കോഴ ഞ്ചേരിയിൽ പ്രവർത്തിക്കുന്ന സമയം. അനേക ദിവസങ്ങൾ ഭക്ഷണം കഴി ക്കാതെ അതിസാരം എന്ന രോഗത്തിന് അടിമപ്പെട്ട് അവശനായിത്തീർന്ന പ്പോൾ തന്റെ സമീപത്തേക്ക് ഒരു ദൈവദൂതൻ വരികയും, ആപ്പിൾ പോലെ ഒരു സ്വർഗ്ഗീയ ആഹാരം നല്‌കുകയും ചെയ്തു. അത് അനുഭവിച്ച് ശക്തി പ്രാപിച്ചപ്പോൾ നാവിൽ പരിശുദ്ധാത്മാവ് നല്കിയ വരികളാണ്.
“ആരുമറിയാത്ത ശ്രേഷ്ഠഭോജനം
ഞാൻ ഭുജിച്ചു നിത്യം ജീവിച്ചീടുന്നു..
*സ്വർഗ്ഗീയ പിതാവെ നിൻ തിരുഹിതം..." എന്ന ഗാനം എത്രയോ അനു ഗ്രഹിക്കപ്പെട്ട സമർപ്പണഗീതമാണ്.
"ദൂതസംഘമാകവെ എന്നെ എതിരേല്ക്കുവാൻ സദാ സന്നദ്ധരായ് നിന്നീടുന്നേ"
ഈ ഗാനം സിലോൺ ഗവൺമെന്റ് ഞായറാഴ്ച രാവിലെ തോറും പ്രഭാത കീർത്തനങ്ങളിൽ ഉൾപ്പെടുത്തി. 1957 മുതൽ അനേക വർഷങ്ങളിൽ റേഡിയോയിൽ കൂടി പ്രക്ഷേപണം ചെയ്യുകയുണ്ടായി
1970-ൽ 54-ാമത്തെ വയസ്സിൽ കുന്നംകുളത്തുകാരനായ ചീരൻ ഉക്രൂവിന്റെ മകൾ “കുഞ്ഞായി' യെ വിവാഹം കഴിച്ചു.
ദൈവിക ദർശനത്താൽ അനേക ആത്മീ
കഗീതങ്ങൾ സ്വന്ത അനുഭവ ങ്ങളുടെ വെളിച്ചത്തിൽ രചിച്ചിട്ടുണ്ട്.
"വന്ദനമേ യേശു രക്ഷകനെൻ"
“സ്തോത്രമേ, സ്തോത്രമേ പ്രിയ യേശു"
“മൽപ്രിയനെ ഇദ്ധരയിൽ നിന്നും"
"അൻപിതോ യേശു നായക"
“പ്രിൻ വരുമ്പോൾ അവൻ്റെ കൂടെ"
“എൻ പേർക്കായി ജീവൻ വെടിഞ്ഞ"
അങ്ങനെ 250 പരംഗാനങ്ങൾ ക്രൈസ്തവലോകത്ത് തന്ന
വ്യക്തിത്വമാണ് പാസ്റ്റർ പി പി മാത്യു
No comments:
Post a Comment